7/13/2012

പകര്‍ത്തിയെഴുത്ത്

പൊയ്പോയ കാലത്തിന്‍ ഓര്മകുറിപ്പുമായ്
പ്രണയമിന്നും ബസ്‌സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നു 
ചിറികോടിയ ചിരിയുമായ് കാമുകസ്വപ്നങ്ങളിന്നും
കോളേജ് വരാന്തകളെ നിശബ്ദമാക്കുന്നു

ഭൂതകാലത്തിലേക്ക് ഊളിയിട്ടു നീന്താനിറങ്ങിയാല്‍
അമ്പലകുളവും കാവും കൂട്ടുക്കാരും
നഷ്ടസ്വപ്നമെന്നോണം കണ്ണിലീറനണിയിക്കുന്നു

ഹൃദയത്തിന്റെ അസ്ഥിവാരത്തിലൊരു നെടുവീര്‍പ്പുണരുന്നു
അസ്ഥിമാടത്തിലേക്കൊരു വിളിപ്പാടകലെയെന്നാലും
കാലം ഓര്മകളാലിന്നു കൊഞ്ഞനംകുത്തുന്നു ....

ഇരുളും വെളിച്ചവും സത്യത്തെ മൂടിവയ്ക്കുന്നു  ...
ന്യായികരണത്തിനായുള്ള ഒളിമറ മാത്രമാകുന്നു മൌനം
നിസ്സഹായതയുടെയും നിസ്സംഗതയുടെയും മൂടുപടമണിഞ്ഞ്‌
യാഥാര്‍ത്ഥ്യം മറച്ചുപിടിക്കലാകുന്നു കാലത്തിന്റെ  മൌഡ്യം......

പകര്‍ത്തിയെഴുതാന്‍ അതൃപ്തിയുടെ ജല്പനങ്ങളല്ലാതെ
മറ്റെന്തുണ്ടീ ചപല ജീവിതത്തില്‍ ....
പ്രന്ജ്ഞയും പ്രത്യാശയും നശിച്ചാല്‍ സ്വാന്തനം പോലെ
പിന്നെന്തുണ്ടീ യാന്ത്രിക ജീവിതത്തില്‍ ....
മരവിച്ച മനസ്സുകളുടെ ദുര്‍ബല ഗീതങ്ങളല്ലാതെ
ഇനിയുമെന്തുണ്ടീ കാലചക്രത്തിലടയാളപെടുത്താന്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ