മനുഷ്യാ , നീ നിന്റെ മനസ്സിനെ
നിരാശയുടെ തടവറയിലിട്ടു പീഡിപ്പിക്കരുത്
മറക്കുവാൻ ശ്രമിക്കുക ചിരിക്കുവാൻ ശീലിക്കുക
പ്രതീക്ഷിക്കാതിരിക്കുക
സ്വയം നിർവചിക്കാതെയുമിരിക്കുക
കാലമാണ് നിന്നെ അടയാളപെടുത്തേണ്ടത്
ജീവിതത്തിന്റെ സൗന്ദര്യം
തിരിച്ചറിവിന്റെയും പാകപെടലുകളുടെയും
അലോസരത്തിൽ നിന്നുള്ള ആർജവത്തിലാണ്
അനുഭൂതി പകരുന്നത്, ഹൃദ്യമാകുന്നത്.
ആൽമഹത്യയല്ല ആൽമാരാധനയാണാവശ്യം
വിഷാദമായ്പടരുംദൈന്യമുള്ളിലൊരുതേങ്ങലായ്പതുങ്ങി .... ജനിക്കുമൃതിഗീതംമൂളുംയാമമുണരുന്നതൊരുനഷ്ടസ്വപ്നമായ്..
7/22/2014
7/20/2014
ദുഃഖം
"ഇന്നൊരു നാളെന്റെ ദുഃഖം മറക്കാന്‍
ഇന്നീ രാവിന്റെ തേങ്ങലുകളടക്കാന്‍
ഒരു സാന്ത്വനമായെന്റെ കണ്മുന്നിലാരും
വന്നെങ്കിലതുമതിയെനിക്കിന്നു പൊട്ടികരയാന്‍ ....""
....
പ്രണയമേ ...നീയെന്തൊരു ഉന്മാദമാണ്.....
നീയില്ലെങ്കില്‍ പിന്നെ ഈ ജീവിതത്തിനെന്തു ലഹരി .....
നിറങ്ങള്‍ നഷ്ടപെട്ട മഴവില്ല് പോലെ....
യെത്ര അര്‍ത്ഥശൂന്യമാണത് ??
നീയില്ലെങ്കില്‍
നിറങ്ങള്‍ നഷ്ടപെട്ട മഴവില്ല് പോലെ....
യെത്ര അര്‍ത്ഥശൂന്യമാണത് ??
7/15/2014
കവിതയ്ക്കൊരു പ്രണയലേഖനം .....
കവിതേ നീയെന്ന ചാരുതയെ
ഹൃദയത്തിൽ ആവാഹിച്ച്
ആവിഷ്ക്കരിക്കുവാൻ
സാധിക്കാത്തതിലുള്ള വിമ്മിഷ്ടം
വാക്കുകൾ കുത്തി നിറച്ചും
ഇട കലർത്തി എഴുതിയും
അരോചകത്വം സൃഷ്ടിച്ചതല്ലാതെ
കവിതേ നിന്റെ ഉപ്പുരസം
തൊട്ടു നക്കാൻ ഭാഗ്യമില്ലാത്ത
വിശുദ്ധിയും അനശ്വരതയുമറിയാത്ത
പേരറിയിച്ചൊരു കാമുകനാണ് ഞാൻ
കവിതേ, നീയെന്റെ മനസ്സിൽ സുഹാസിനിയും സുഭാഷിണിയുമാണ്
നീയില്ലാത്ത ജീവിതം പട്ടിണിക്കാരന്റെ ആമാടപെട്ടിയിലെ ശൂന്യതയാണ്
ഇതെന്റെ ഹൃദയമാണ്, ദയവു ചെയ്ത്
നീയിതു നിന്റെ ആങ്ങളമാരെ കാണിക്കരുത്
അവരെന്റെ നെഞ്ചിൽ പൊങ്കാലയിടും
പിന്നെയൊരു ജീവച്ഛവം കണക്കെയീ
ഫേസ് ബുക്ക് കടപ്പുറത്ത് പാടി പാടി
മുടന്തിവലിഞ്ഞു നടക്കേണ്ടി വരും
കവിതേ നീ സ്വയം വരില്ലെന്നെനിക്കറിയാം
നിനക്കു വേണ്ടി ആൽമാഹൂതി നടത്താൻ
എനിക്കാകെപ്പാടെയൊരു ജീവിതമേയുള്ളു
അതിൽ പഠിക്കാനും പാകപ്പെടാനും
തന്നെ സമയമോ തീരെ തുച്ഛം
ഇതിനെ നിനക്ക് പദ്യമെന്നോ ഗദ്യമെന്നോ
ഉത്തരാധുനികതയുടെ വിപ്ലവമെന്നോ
'പണ്ഡിറ്റിസ' മെന്നൊക്കെ പരിഹസിച്ചാലും, കവിതേ
നിന്നെ നോക്കി തെളിയാനല്ല, മറിച്ച് ഞെളിയാനാണ്
മറ്റു കാമുകരെല്ലാം ശ്രമിക്കുന്നതെന്നോർക്കണം !
പക്ഷേ കവിതേ,
നിന്റെ തറവാടായ മലയാളഭാഷയെ
അതിലുമപ്പുറം നീയെന്ന
മാനവികതയുടെ സ്വത്വബോധത്തെ
കോപ്രായവല്ക്കരണത്തിൽ നിന്നും തുടലറുത്ത്
രക്ഷിക്കണമെന്നെനികാഗ്രഹമേറെയുണ്ട് !
ഇനി നീ തന്നെ തീരുമാനിക്കുക
ഞാൻ എഴുതണമോ വേണ്ടയോ എന്ന് !
എന്ന് സ്നേഹപൂർവ്വം
Love & Love Only
ഒരു കപി
ഹൃദയത്തിൽ ആവാഹിച്ച്
ആവിഷ്ക്കരിക്കുവാൻ
സാധിക്കാത്തതിലുള്ള വിമ്മിഷ്ടം
വാക്കുകൾ കുത്തി നിറച്ചും
ഇട കലർത്തി എഴുതിയും
അരോചകത്വം സൃഷ്ടിച്ചതല്ലാതെ
കവിതേ നിന്റെ ഉപ്പുരസം
തൊട്ടു നക്കാൻ ഭാഗ്യമില്ലാത്ത
വിശുദ്ധിയും അനശ്വരതയുമറിയാത്ത
പേരറിയിച്ചൊരു കാമുകനാണ് ഞാൻ
കവിതേ, നീയെന്റെ മനസ്സിൽ സുഹാസിനിയും സുഭാഷിണിയുമാണ്
നീയില്ലാത്ത ജീവിതം പട്ടിണിക്കാരന്റെ ആമാടപെട്ടിയിലെ ശൂന്യതയാണ്
ഇതെന്റെ ഹൃദയമാണ്, ദയവു ചെയ്ത്
നീയിതു നിന്റെ ആങ്ങളമാരെ കാണിക്കരുത്
അവരെന്റെ നെഞ്ചിൽ പൊങ്കാലയിടും
പിന്നെയൊരു ജീവച്ഛവം കണക്കെയീ
ഫേസ് ബുക്ക് കടപ്പുറത്ത് പാടി പാടി
മുടന്തിവലിഞ്ഞു നടക്കേണ്ടി വരും
കവിതേ നീ സ്വയം വരില്ലെന്നെനിക്കറിയാം
നിനക്കു വേണ്ടി ആൽമാഹൂതി നടത്താൻ
എനിക്കാകെപ്പാടെയൊരു ജീവിതമേയുള്ളു
അതിൽ പഠിക്കാനും പാകപ്പെടാനും
തന്നെ സമയമോ തീരെ തുച്ഛം
ഇതിനെ നിനക്ക് പദ്യമെന്നോ ഗദ്യമെന്നോ
ഉത്തരാധുനികതയുടെ വിപ്ലവമെന്നോ
'പണ്ഡിറ്റിസ' മെന്നൊക്കെ പരിഹസിച്ചാലും, കവിതേ
നിന്നെ നോക്കി തെളിയാനല്ല, മറിച്ച് ഞെളിയാനാണ്
മറ്റു കാമുകരെല്ലാം ശ്രമിക്കുന്നതെന്നോർക്കണം !
നിന്റെ തറവാടായ മലയാളഭാഷയെ
അതിലുമപ്പുറം നീയെന്ന
മാനവികതയുടെ സ്വത്വബോധത്തെ
കോപ്രായവല്ക്കരണത്തിൽ നിന്നും തുടലറുത്ത്
രക്ഷിക്കണമെന്നെനികാഗ്രഹമേറെയുണ്ട് !
ഇനി നീ തന്നെ തീരുമാനിക്കുക
ഞാൻ എഴുതണമോ വേണ്ടയോ എന്ന് !
എന്ന് സ്നേഹപൂർവ്വം
Love & Love Only
ഒരു കപി
7/11/2014
I MISS YOU......
നിഴൽ പോലുമറിയാതെ കണ്ണീരണിഞ്ഞും
നിറമാർന്ന സ്വപ്‌നങ്ങൾ നെയ്തെടുത്തും
അലയുകയാണിന്നു അകലങ്ങളിൽ ഞാൻ
വെറുതെയെന്തിനു സഖി പരിഭവങ്ങൾ
മോഹഭംഗങ്ങൾ മൂകസാക്ഷിയാക്കുമ്പോഴും
വിതുമ്പാതെ പതറാതെ തുടരുമീ യാത്രയിൽ
സ്വാന്തനം പകരാതെ സ്നേഹശൂന്യം പോലെ
വെറുതെയെന്തിനു സഖി പരിഭവങ്ങൾ
6/28/2014
നിസ്സഹായത....
നിസ്സഹായത എന്ന വാക്ക് പലപ്പോഴും
ഭീരുത്വത്തിന്റെ, പ്രതീക്ഷകളസ്തമിച്ചവന്റെ
പ്രതിഷേധം കണക്കെ ചുരുങ്ങി പോകാറുണ്ട്
എന്നാലതു മനസ്സിൽ കനം വച്ചു പരക്കുന്ന
കാർന്നു തിന്നുന്ന മാറാവ്യാധിയാകുന്നിടത്ത്
ശരീരത്തിന്റെ 'ആൽമഹത്യ' യെന്നത്
വലിയോരാശ്വാസം തന്നെയാണ്
ആൽമാവിനെ പണ്ടേക്കു പണ്ടേ ഹത്യ ചെയ്തവന്
മരണം, ജീവഛവത്തിന്റെ ദയാവധം മാത്രമാകുന്നു
'യാന്തികത' അലങ്കാരമായി കാണുന്ന സമൂഹത്തിൽ
മനുഷ്യത്വത്തിനെന്തു പ്രസക്തിയാണുള്ളത് ?
ധർമവും നീതിയും സത്യവും സങ്കല്പ്പമാവുന്നിടത്ത്
വൈദേശിക അടിമത്വം കുറ്റമാവുന്നതെങ്ങിനെയെന്ന്?!
അതിജീവനമെന്ന് ആൽമഹീനർക്ക് അതിഭാവുകത്തോടെ
പുലമ്പാനാവുന്നതെന്തു പിഴച്ച സംസ്കാരമാണ് ?
നേടുന്നതും വാരികൂട്ടുന്നതും
കണ്ണീരും ശാപങ്ങളുമാവുമ്പോഴും
കഴിവും കഴിവുക്കേടും മത്സരം തുടരുന്നത്
എന്ത് നിസ്സഹായതയുടെ പേരിലാണ് ?
1/06/2014
....
നരച്ച മനസ്സിന്റെ ദുർബലഗീതമായ് പ്രണയമേ
കാവ്യോന്മാദത്തിൽ ആൽമാഹൂതി ചെയ്യുക.
ചിതലരിച്ചു തീരും നിൻ സ്വപ്നങ്ങൾക്കു കാവലായ്
കാലചക്രമൊരു കെടാവിളക്കായ് തെളിയും മട്ടിൽ.
കാവ്യോന്മാദത്തിൽ ആൽമാഹൂതി ചെയ്യുക.
ചിതലരിച്ചു തീരും നിൻ സ്വപ്നങ്ങൾക്കു കാവലായ്
കാലചക്രമൊരു കെടാവിളക്കായ് തെളിയും മട്ടിൽ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)