വിഷാദമായ്പടരുംദൈന്യമുള്ളിലൊരുതേങ്ങലായ്പതുങ്ങി .... ജനിക്കുമൃതിഗീതംമൂളുംയാമമുണരുന്നതൊരുനഷ്ടസ്വപ്നമായ്..
12/14/2013
ഞാനുറങ്ങുകയായിരുന്നു
ഞാനുറങ്ങുകയായിരുന്നു
മറവിയുടെ ലോകം കിനാകണ്ടു
പ്രണയമെന്ന 'വിലക്ഷണ കാവ്യം'
'പ്രഹസനപർവ്വ'മെന്ന ആൽമകഥയിലെ
ആമുഖമായെഴുതി ചേർത്ത്
ഞാനുറങ്ങുകയായിരുന്നു
ഹൃദയത്തിന്റെ അസ്ഥിവാരത്തിലെ വിള്ളൽ മറച്ച്
ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കാൻ
ഉണർവിന്റെ കരിയഴൽ മേഘങ്ങൾ
തീമഴ പെയ്യിച്ചെന്റെ ഹൃത്തടം
വെന്തുരുകാതിരിക്കാൻ
ഞാനുറങ്ങുകയായിരുന്നു
കാത്തിരിപ്പിന്റെ പതിരും
പ്രണയത്തിന്റെ പൊരുളും
ദിനാന്ത്യങ്ങളിലെ മരവിപ്പും
മനുഷ്യ ബന്ധങ്ങളുടെ ഉഷ്ണവും
ശീതവും ദൈന്യവും ആകുലതകളും
ചപലതയും ന്യായികരിച്ച്
ഞാനുറങ്ങുകയായിരുന്നു
ക്ഷണിക മോഹങ്ങളെ താരാട്ടാട്ടി
വ്യർത്ഥജീവിത സത്യം തേടി
കുമിഞ്ഞു കൂടിയ സ്വാർത്ഥതയും താങ്ങി
കൂനി കൂടിയെന്റെ കുടുസ്സു മുറിയിൽ
ഞാനുറങ്ങുകയായിരുന്നു
സുന്ദരവിഡ്ഢികളുടെ വേദോപദേശം കേട്ട്
എച്ചിൽ പട്ടിയുടെ ശൌര്യം കാട്ടി
വിടു വേലയുടെ രഹസ്യമറിഞ്ഞു ജീവിക്കാൻ
വേഷം കെട്ടി ചുണ്ടുകൾ തുന്നി കെട്ടി
ഞാനുറങ്ങുകയായിരുന്നു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ