10/04/2009

ലോലഹൃദയം


ധ്രിതിയിലങ്ങു പോകതെയെന്റെ ചുരിദാറിട്ട പെണ്ണെ ...... 
ബട്ടന്സു പോയൊരു മനസ്സുമായ്‌ നിന്‍ കമുകനിതായിവിടെ........ .

കണ്ണുകള്‍ ബള്‍ബുകള്‍ പോല്‍ നിന്നെ നോക്കുമ്പോള്‍...... 
വായ്പൊത്തി ചിരിക്കല്ലേ പൊന്നെ ചിരിയൊന്നു കാണട്ടെ

കിത്താബുകളഞ്ചെണ്ണം നെഞ്ചിലടക്കി നീ കോളേജിലെത്തുമ്പോള്‍... 
കിത്താബായ് പിറവിയുന്ടെങ്കില്‍ പാടാന്‍ ഖല്‍ബില്‍ മോഹം..............  

ചെമ്പകപൂപോലുള്ള നിന്‍ പുഞ്ചിരി കാണുമ്പൊള്‍ .. 
ചെമ്പകമേ പാടും ഫ്രാങ്കോയാകും ഞാന്‍ ... 

ചൂളം വിളിക്കും ചിന്തകളാല്‍ ഞാന്‍ തീര്‍ക്കും .... 
ഭാവനകളെയെല്ലാം നീ കൊഞ്ഞനം കുത്തുമ്പോള്‍ ....
 
ഞാന്‍ കണ്ട ബ്ലാക്ക്‌ & വൈറ്റ് സ്വപ്നങ്ങളൊക്കെയും .... 
grains ആയി പിന്നെയതു ഖേദം രേഖപെടുത്തലായ്‌ മാറും  

കമലഹാസം പൊഴിച്ചു ഞാന്‍ നിന്നരികിലെത്തുമ്പോള്‍ .... 
അട്ടഹാസം കൊണ്ടെന്നെ പരിഹസിക്കുന്നതെന്തിന്നോ ?....
 
കുമ്മായം പൂശിയ പ്രേമത്തെ കണ്ടിട്ടും നീ .... 
കോമാളിയായ്‌ മാത്രമെന്നെ കരുതുന്നതെന്തെ....?... 

ലോലഹൃദയമൊരു മെഴുകുതിരി പോലെയുരുകുന്നു....  
നിന്നുള്ളിലൊരു ''പ്രേം നസീര്‍'' ആവാന്‍ കൊതിക്കുന്നു .....!!


........ബു ഹ ഹ ഹ ^-^...............................................

1 അഭിപ്രായം: