1/06/2012

ഭ്രാന്തന്റെ മൌനം



















ഭൂതകാലത്തിന്റെ വിഴുപ്പലക്കി -
'ഞാനെത്രയോ പരിശുദ്ധന്‍' എന്നലമുറയിട്ടാലും
തീരാകളങ്കം ചാര്‍ത്തിയെന്നില്‍ നിന്നും
തട്ടി തെറിപ്പിച്ച സ്വപ്നങ്ങളെല്ലാം
എന്റേതു മാത്രമായ നഷ്ടങ്ങളായപ്പോള്‍
വെറുതെയാണോര്‍മകളെന്ന ബോധം പിന്നെയും
അബോധത്തിന്റെ മൌനങ്ങളെ  പ്രണയിച്ചു ....

അങ്ങിനെ ഞാന്‍ മാത്രമുള്ള ഈ ലോകത്തില്‍
സ്നേഹത്തിന്റെ അളവുകോലെടുത്ത്
ശരിതെറ്റുകള്‍ നിരത്തി വച്ച്
ചങ്ങലയ്ക്കിടാത്തോരെന്‍ ബോധത്തെ തട്ടിയുണര്‍ത്തി
ഈ വര്‍ത്തമാനകാലത്തിന്റെ കാല്‍ നക്കി
നിസ്സഹായതയോടെ പുലമ്പി കരഞ്ഞ്
നിസ്സംഗതയോടെ ,ഞാനെന്റെ ജീവിതമീ-
ഇരുകാലി മൃഗങ്ങള്‍ക്കു മുന്നില്‍ അയവിറക്കിയില്ല പോലും ...

ഞാനാരെയെല്ലാം, എന്തെല്ലാം ബോധ്യപെടുത്തണം
തന്‍ തല പോയാലും നേരറിയാന്‍ നേരമില്ലാത്ത ലോകത്തില്‍
ജീവിതം പഠിയ്ക്കാത്ത ,ജീവിയ്ക്കാനറിയാത്ത ഒരു ഭ്രാന്തന്റെ
ജല്പനത്തിന്റെ വിലയെന്തെന്നെനിക്കറിയാം .....
അതേറെ വ്യക്തമായ് തന്നെ ....അല്ലെങ്കിലും
മരണത്തെ ശക്തമായ്‌ പ്രണയിക്കുന്ന ഞാനെന്തിനു മാപ്പുസാക്ഷിയാകണം !!


************************************************************

1 അഭിപ്രായം: