1/06/2012

പതിനാറ്




















മരവിച്ച മനസ്സാല്‍ വിറയാര്‍ന്ന കൈകള്‍
ആ തൃപ്പാദം തൊട്ടു നമസ്ക്കരിച്ചീടവേ

ഉള്ളിന്റെ ഉള്ളിലിരുന്നാരോ തേങ്ങുന്നു
ഓര്‍മകളിലിന്നലെ ചിരിതൂവിയോരെന്‍ ബാല്യം

സുഗന്ധം വമിക്കും ചന്ദനത്തിരികള്‍ പുകയുന്നു
ഒപ്പമൊരായിരം ഹൃദയങ്ങളും ...

പത്തു പതിനാറു ദിനങ്ങള്‍ കൊഴിഞ്ഞു
പെറ്റമണ്ണിന്റെ തേങ്ങല്‍ നിന്നു ..

ഉറ്റവരുടയവര്‍ നീങ്ങി തുടങ്ങി
പെറ്റവയറും ദുഃഖം മറന്നു ...

ഓര്‍മ്മകള്‍ പൂക്കുന്ന ചെമ്പകചോട്ടില്‍
ഓര്‍മിക്കാനിനിയേതുമില്ല ദുഃഖം

***************************************************

(വെറുതെയാണോര്‍മകളെന്ന മുന്നറിയിപ്പോടെ ഓരോ മരണവും പതിനാറു അടിയന്തിരം ആഘോഷിച്ചു കടന്നു പോകുമ്പോള്‍ ,
കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞുപോകാത്ത കാല്പാടൊരുക്കുവാന്‍ ,ഓര്മചിത്രങ്ങളൊരുക്കുവാന്‍ വ്യഥാപരിശ്രമം
കാട്ടുന്ന ,തിരക്കുകൂട്ടുന്ന ഒരു കൂട്ടം വിഡ്ഢികള്‍ മാത്രമാവുന്നുവല്ലോ നമ്മളും .................!!)

****************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ